Saturday, October 22, 2011

"കേരളം എന്നും ദൈവത്തിന്റെ സ്വന്തം നാട് "


     പടിഞ്ഞാറ് അറബി കടലും, കിഴക്ക് പശ്ചിമഘട്ടവും, ഇതിനിടയില്‍ വനമേഖല, വന്യ മൃഗസങ്കേതങ്ങള്‍,  വെള്ളച്ചാട്ടങ്ങള്‍, നദികളുടെ കളകളാരവം, കായലിന്റെ ഓളപ്പരപ്പുകള്‍.  തെങ്ങ്, കുരുമുളക്, ഏലം, നെല്ല്, കശുവണ്ടി  ഒപ്പം എന്നും ആര്‍ക്കും അനുയോജ്യമായ കാലാവസ്ഥയും; ഇത്രയും ആയപ്പോള്‍ ലോകത്തിലെ പത്തു സ്വര്‍ഗങ്ങളില്‍ ഒന്ന് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം എന്നതില്‍ അത്ഭുതപെടാന്‍ എന്തിരിക്കുന്നു.  
     പുരാതന സംസ്കാരവും നാണ്യവിളകളുടെ കച്ചവടവുമായി ബന്ധപെട്ടു ലോകത്തിലെ വിവിധ  ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് യാത്രികര്‍ എത്തി. ഗ്രീക്ക്, റോമന്‍, അറബികള്‍, ഡച്ച് , ഫ്രഞ്ച്, ബ്രിട്ടീഷ്‌കാര്‍ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ കേരളത്തില്‍ എത്തിയപ്പോള്‍ ദൈവം കനിഞ്ഞു നല്‍കിയ പ്രകൃതി സൌന്ദര്യം കേരളത്തിനെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി  മാറ്റി. കേരളത്തിന്റെ പ്രകൃതി മനോഹാരിതയും തനതു കലാ രൂപങ്ങളും കേരള തനിമയെ വിളിച്ചറിയിക്കലായി.  ഒപ്പം ടൂറിസം മേഖലക്ക് അനന്ത സാധ്യതകളും. ഈ സാധ്യതകള്‍ നമ്മുടെ സമ്പത്ത് വ്യവസ്ഥയില്‍ തന്നെ വന്‍ മുന്നേറ്റം നടത്തി. 
     1986 -ല്‍ ടൂറിസം വ്യാവസായിക പദവി ലഭിച്ച  കേരളം "ദൈവത്തിന്റെ സ്വന്തം നാട് " എന്നാ പദവി സ്വീകരിച്ചതോടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടായി.  എന്നും ഇപ്പോഴും നല്ലതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളിക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍  നമ്മുടെ മലയോര മേഖലകളും, കായലുകളും ബീച്ചുകളും, നിറഞ്ഞ പ്രകൃതി രാമനീയതയും ഒരു അനുഗ്രഹമായി.  കൂട്ടത്തില്‍ ആയുര്‍വേദത്തിന്റെ കൈപുണ്യവും. 
     മൂന്നാര്‍, വയനാട്, നെല്ലിയാമ്പതി, വാഗമണ്‍, പൊന്മുടി കൂടാതെ നാഷണല്‍ പാര്‍ക്കുകളും വന്യമൃഗ സങ്കേതങ്ങളും ടൂറിസം പാതയെ വികസിപ്പിക്കാന്‍ കഴിഞ്ഞു.  1498 -ല്‍ വാസ്കോ ഡ ഗാമ കാല്‍ കുത്തിയ കാപ്പാട് ബീച്ച് മുതല്‍ ഇന്നും വിദേശികള്‍ നിറഞ്ഞൊഴുകുന്ന കോവളം ബീച്ച് വരെ ടൂറിസം കേന്ദ്രങ്ങളായി.  'കിഴക്കിന്റെ വെനീസും', 'അറബിക്കടലിന്റെ' റാണിയും', തിരുവിതാംകൂറിന്റെ ആഡ്യത്വവും ഇവിടെ എത്തുന്ന ഇതു സഞ്ചാരികളെ ആണ് തിരികെ പോകാന്‍ പ്രേരിപ്പിക്കുന്നത്. കേരള സംസ്കാരം ഉറങ്ങുന്ന ബേക്കല്‍ കോട്ട മുതല്‍ ശ്രീ പദ്മനാഭന്റെ അനന്തപുരി വരെ ടൂറിസം മേഖലക്ക് നീണ്ട സാധ്യതകള്‍.  വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഥകളി, ഓട്ടംതുള്ളല്‍, മോഹിനിയാട്ടം, തെയ്യം, പടയണി, ചാക്യാര്‍കൂത്ത് എന്നിങ്ങനെ തനതു കലാരൂപങ്ങള്‍.  ആനകളെ അണി നിരത്തുന്ന പൂരങ്ങള്‍, വ്യത്യസ്തമായ ആചാരങ്ങളും ഐതീഹ്യങ്ങളും നിറഞ്ഞ ഉത്സവങ്ങള്‍, ജലമാര്‍ഗം കെട്ടുവള്ളം, വള്ളംകളി എന്നിങ്ങനെ പോകുന്ന   ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇനിയും ഏറെ ദൂരം വികസനം എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമ്മുടെ സമ്പത്ത് വ്യവസ്ഥ എവിടെ എത്തുമായിരുന്നു. 
     ആഗോള നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കി കേരളത്തെ മാറ്റണം എന്ന ടൂറിസം മന്ത്രിയുടെ പ്രസ്താവന സാധ്യമായാല്‍ ഏതൊരു കേരളീയനും ദൈവത്തിന്റെ ഏറ്റവും അടുപ്പം ഉള്ള ആളെന്ന് അഹങ്കരിക്കാം.  പക്ഷെ അതിനു മുന്‍പ് കേരളത്തിലെ ഇന്നത്തെ റോഡുകള്‍ തോടുകളായി തുടര്‍ന്നാല്‍ "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് പുകഴ്ത്തി പാടുന്ന വിനോദ സഞ്ചാരികള്‍ നമ്മുടെ കേരളത്തിലേക്ക് വരാന്‍ ഒന്ന് അറക്കില്ലേ? 
      മാലിന്യ മുക്ത കേരളം എന്നുറക്കെ പറയുമ്പോള്‍ റോഡുകളും തോടുകളും തീരങ്ങളും പ്ലാസ്റ്റിക്‌ ചവറിനാല്‍ മലകള്‍ തീര്‍ക്കുന്നു. റോഡുകള്‍ റോഡുകളായി തന്നെയും മാലിന്യമുക്ത കേരളം വാക്കുകളില്‍ നിന്നും പ്രാവര്‍ത്തികമായാല്‍  കേരളം എന്നും "ദൈവത്തിന്റെ സ്വന്തം നാട് " തന്നെ.  ടൂറിസം മേഖലക്ക് നമ്മുടെ സമ്പത്ത് വ്യവസ്ഥയെ എവിടെയെങ്കിലും ഒക്കെ എത്തിക്കാന്‍ കഴിയും എന്നതും ഉറപ്പു.

Friday, August 19, 2011

"മറഞ്ഞു പോയ രാജഹംസം"


സന്തോഷത്തില്‍ സ്വയം മറന്ന സ്വപ്നമായും ,
പ്രണയത്തില്‍ വികാര തരളിത നൊമ്പര മായും  
സങ്കടങ്ങളില്‍ ആശ്വാസ തലോടലായും, കാറ്റായി ആടിവന്നും,
കവിളില്‍ തലോടിയും,നെഞ്ജോടു ചേര്‍ത്ത് പിടിച്ച "രാജഹംസം"
പറന്ന്... പറന്ന്...പറന്നു.............അങ്ങ് അപ്പുറത്തെ ലോകത്തിലേക്ക്‌ ............

Thursday, December 23, 2010

കെ.കരുണാകരന്‍ വിടവാങ്ങി.........

മുന്‍ മുഖ്യമന്ത്രിയും,മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആയ  കെ.കരുണാകരന്‍  അന്തരിച്ചു.
നാലു തവണ മുഖ്യമന്ത്രിയും, ഒരുവര്‍ഷത്തോളം കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ച കെ. കരുണാകരന്‍ കഴിഞ്ഞ അര ദശകത്തോളമായി കേരളത്തിലെ വലതു പക്ഷ രാഷ്ട്രീയത്തിന്റെ അജന്‍ഡ നിശ്ചയിച്ചിരുന്നു..
കേരള രാഷ്ട്രീയത്തിന്റെ അതികായകന്‍റെ സംസ്കാരം    ക്രിസ്ത്മസ് ദിനത്തില്‍ തൃശൂര്‍ മുരളീ മന്ദിരത്തില്‍ നടക്കും.പ്രീയ പത്നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിനു സമീപം ആയിരിക്കും കരുണാകരന് ചിതയോരുക്കുക.

Friday, August 6, 2010

"ഹിരോഷിമ ദിനം"

ആഗസ്റ്റ്‌  -  6 " ഹിരോഷിമ ദിനം " മനുഷ്യ രാശിക്കുമേല്‍ അമേരിക്ക നടത്തിയ
മാപ്പര്‍ഹിക്കാത്ത ക്രൂരത.
ഹിരോഷിമയില്‍ മരിച്ചവരുടെയും, ജീവശ്ശവങ്ങള്‍ ആയ  മനുഷ്യ രാശിയുടെയും, മരിക്കാത്ത ഓര്‍മ ഹൃദയത്തില്‍
നൊമ്പരം ആവുന്നെങ്കില്‍ അമേരിക്കന്‍ അധിനിവേശം മനുഷ്യ രാശിയില്‍ നിന്നും മാപ്പര്‍ഹിക്കില്ല.

Sunday, August 1, 2010

മലയാള മാധ്യമ ചക്രവര്‍ത്തി
"കെ എം .മാത്യുവിനു ആദരാഞ്ജലികള്‍"

Saturday, July 31, 2010

"കഥാന്തരം"

അവന്‍ എന്ത് ചെയ്യണമെന്നു ചിന്തിച്ചുകൊണ്ടിരിക്കുംപോളാണ് സൈബര്‍ വലയിലൂടെ സന്‍ജരിച്ഛലോ  എന്നോര്‍ത്തത്.ലോഗിന്‍ ചെയ്ത നിമിഷങ്ങള്‍ക്കകം ഒരു ചൂണ്ടയുടെ കൊളുത്തില്‍ കുരുങ്ങി അതില്‍നിന്നും രക്ഷ പെട്ടതിന് മുന്‍പ് തന്നെ മറ്റൊരു  ചൂണ്ടയില്‍ കുടുങ്ങി.ശ്വാസം മുട്ടി മരിക്കും എന്നു മനസിലായപ്പോള്‍ എങ്ങനെയോ കെട്ട് പൊട്ടിച്ചു കരയിലേക്ക് ചാടി.കുറച്ചു നേരത്തെ പിടച്ചിലിന് ശേഷം വീണ്ടും വെള്ളത്തിലിറങ്ങി  നീന്താന്‍ തുടങ്ങി ഇത്തവണ ചൂണ്ട കൊളുത്തുകളില്‍ ഒന്നും തന്നെ സ്പര്‍ശിക്കരുത് എന്നു തീരുമാനിച്ചുറച്ചുതന്നെയാണ് യാത്ര. 
          അപ്പോഴതാ മറ്റൊരാശയം .ഒരു ചുണ്ടയില്‍ സ്വയം അങ്ങ് കൊരുത്താലോ...?എന്ത് സംഭവിക്കും .സംബവിക്കണ്ടത് തന്നെ സംഭവിച്ചു.അധികം താമസിക്കാതെ ഒരു മീന്‍ ചൂണ്ടയില്‍ കുരുങ്ങി. പരസ്പരം ഐമാരിയത് ഒരു ആയുസ്സിന്റെ വിശപ്പയിരുന്നോ...? എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ രണ്ടു മീനുകളും പരസ്പരം പകച്ചുനിന്നുപോയി .ഇനി എന്താണ്... ???
            കൈയ്യിലും,ബാഗിലും ,മേശയിലും ഇടയ്ക്കിടെ ഇരുന്നു ചിരിക്കുകയും,ചിലക്കുകയും, കരയുകയും ചെയ്യുന്ന കുട്ടിയുടെ അക്കങ്ങള്‍ വലയിലൂടെ പരസ്പരം കൈമാറി .പിന്നീടങ്ങോട്ട് ഒരു ഉത്സവമായിരുന്നു.കുട്ടികള്‍ ഇടയ്ക്കിടെ അവിടെയും ഇവിടെയും ഇരുന്നു കരഞ്ഞു ,ചിലച്ചു,ചിരിച്ചു .
            അവള്‍ ചോദിച്ചു ,ഇനിഎന്നാണ് ഒരു കൂടിക്കാഴ്ച. കാഴ്ച്ചയില്‍ എന്തിരിക്കുന്നു എന്‍റെ മല്‍സ്യകന്യകേ..........?അരാജകവാദിയായ മത്സ്യം പറഞ്ഞു .എന്നാല്‍ അവള്‍ നിര്‍ത്താന്‍ തയ്യാറായില്ല അവള്‍ കുട്ടിയെ നോവിച്ചു കൊണ്ടേയിരുന്നു .കുട്ടി കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ കരഞ്ഞു.ഇനി ഇപ്പോള്‍ എന്ത് ചെയ്യും ?അരജകവാധി മത്സ്യം പറഞ്ഞു "പുഴയ്ക്കു കുറുകെ ഉള്ള പാലത്തിലെ പാളങ്ങള്‍ക്ക് മുകളിലൂടെ ഞാന്‍ ചിറകു മുളപ്പിച്ചു തരാം . നീ അവിടെ കാത്തുനില്‍ക്കണം ".തീര്‍ച്ചയായും.. അവള്‍ പറഞ്ഞു .....എനിക്ക് ഉറക്കം വരുന്നില്ല .."അല്ല മത്സ്യങ്ങള്‍ ഉറങ്ങാറുണ്ടോ   ?ആര്‍ക്കറിയാം.മനുഷ്യന്‍ ഉറങ്ങുന്നുണ്ടോ എന്നു ശ്രദ്ധിക്കാന്‍ തന്നെ നേരമില്ല.പിന്നെയാണ് മത്സ്യങ്ങള്‍..ആ പോ വേറെ പണിയില്ലേ ..?   
           അവന്‍ പുഴ ചാടി പാലത്തിലുള്ള പാളത്തിലൂടെ ഇടയ്ക്കിടെ ചിരിക്കുകയും,ചിലക്കുകയും കരയുകയും ചെയ്യുന്ന കുട്ടികളുമായി പറന്നു തുടങ്ങി .കുട്ടി കരഞ്ഞും ,ചിരിച്ചും, ചിലച്ചും കൊണ്ടിരുന്നു .ഇടയ്ക്കിടെ അവള്‍ ചോദിച്ചു നീ ടൂത്ത് ബ്രഷ് എടുത്തിട്ടുണ്ടോ? ടൂത്ത് ബ്രഷോ......?അരാജകവാദി മത്സ്യങള്‍ ക്കെന്തിനാ ബ്രഷ് .അരാജകവാദികള്‍ പല്ല് തെയ്ക്കാറില്ല.,അല്ല മത്സ്യങ്ങള്‍ പല്ല് തേയ്ക്കാറൂണ്ടോ ? അങ്ങനെയെങ്കില്‍ എന്ത് ഉഒയോഗിച്ചു പല്ല് തെയ്ക്കും .ഓ....തെയ്ക്കുകയോ, തേക്കതിരിക്കുകയോ  എന്ത് പണ്ടാരമെങ്കിലുംആവട്ടെ ...
          അവന്‍ ഉച്ചത്തില്‍ കൂവി പാലവും കടന്നു പുഴകള്‍ക്കും വീടുകള്‍ക്കും മുകളിലൂടെ യാത്ര തുടര്‍ന്നു.അവന്‍റെ കുട്ടി വീണ്ടും ചിരിച്ചും ചിലച്ചും,കരഞ്ഞും അവനെ അനുഗമിച്ചു . എന്ത് ചെയ്യും ? അരാജകവാദി മത്സ്യം  പറഞ്ഞു, അതെ എനിക്കൊന്നു കുളിക്കണം  തൂ ..മത്സ്യങ്ങള്‍ കുളിക്കുകയോ ??അല്ല മത്സ്യങ്ങള്‍ കുളിക്കരുണ്ടോ ?ആര്‍ക്കറിയാം അവള്‍ പറഞ്ഞു ,കുളിച്ചോളൂ,കുളിച്ചോളൂ..പക്ഷേ കുളിചില്ലങ്കിലും പല്ല് തേയ്ക്കണം.ഇപ്പോള്‍ അരാജകവാദി പാളത്തിലൂടെ പതിവിലും വേഗത്തില്‍ കുതിക്കുകയാണ്,, അവള്‍ അതാ അടുത്ത് എത്താറായിരിക്കുന്നു .ഹൃദയമിടിപ്പ്‌ കൂടുന്നുണ്ടോ? അതോ നിലച്ചുവോ?
           ഇപ്പോള്‍ അവന്‍റെ ചിന്ത അവളെ കുറിച്ച് സങ്കല്പിച്ചുള്ള രൂപത്തെ കുറിച്ച് മാത്രം .അല്ല മത്സ്യത്തിന്റെ രൂപം എങ്ങനെയായിരിക്കും .അത് അറിയാവുന്നതല്ലേ പിന്നെ എന്തിനോരാശങ്ക.വെറുതെ ഒരു കൌതുകം . ഏതിനം മത്സ്യം ആയിരിക്കും കണ്ടു തന്നെ അറിയണം.എന്തായാലും അവള്‍ അതാ കടവില്‍ കാത്തി നില്‍ക്കുന്നുണ്ട് . നേരത്തെ ചൂണ്ടയില്‍ കുരുങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ അതെ രൂപം തന്നെ ..അരാജകവാദി വേഗത കൂട്ടി.അവന്‍ കുതിച്ചു.അവളെ കണ്ടതിന്റെ ആകാംഷയില്‍.അവന്‍ അറിയാതെ ഇരു കൈയ്യുകളും ഉയര്‍ത്തി പിടിച്ചു ചാടി  അവളോട്‌ പറഞ്ഞു............. koooiiiiiii  ..........ഇതാ ഇതാണ് നിന്‍റെ അരാജകവാദി "അതെ നിന്‍റെ അരാജക വാദി നീ കണ്ടു മുട്ടിയിരിക്കുന്നു "എങ്ങനെ ഉണ്ടു ? അപ്പോള്‍ അവളുടെ മുഖം വിളറി വെളുത്തിരുന്നു ..അല്ല മത്സ്യത്തിന്റെ മുഖം വിളറി വെളുക്കുകയോ? അങ്ങനെ സംബവിക്കരുണ്ടോ ..?അല്ല അങ്ങനെ സംഭവിച്ചാല്‍ തന്നെ എന്ത്? വിട് എന്‍റെ ആശാനെ ...കഥയില്‍ ചോദ്യമില്ലാന്നെ..അവള്‍  തല താഴ്ത്തി. നെടുവീര്‍പ്പിട്ടു കൊണ്ടു അരജകവാടിയെ  ക്കാതുനിന്ന കടവില്‍ നിന്നും തിരികെ നീന്തി .നീന്തലിനിടയില്‍ അവള്‍ സ്വയം പറഞ്ഞു  മ്ഹും ,അരാജകവാദിയാനത്രേ..അരാജകവാദി .ഛെ,..വൃത്തികെട്ടവന്‍ ഹ..ഹ..ഹ..!!!???
"മോഡേണ്‍  മമ്മി"
കരയുന്ന കുഞ്ഞിനേ പാലുള്ളൂ ............അതുക്കെ  പണ്ട്..